ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. സംഭവത്തില്‍ ഒരു സൈനികന് വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബുജമാര്‍ഹിലാണ് ഏറ്റുമുട്ടലുണ്ടായത്.നാരായണ്‍പൂരിലെ അബൂജ്മാണ്ഡ് വനമേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നാരായണ്‍പൂര്‍, കാങ്കർ, ദന്തേവാഡ, കൊണ്ടാഗാവ് മേഖലയിലുള്ള സുരക്ഷസേന സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിലെ നാല് ജില്ലകളില്‍ നിന്നുള്ള സംയുക്ത സേനയാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്.ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരുള്‍പ്പെടുന്ന സംയുക്ത സൈന്യമാണ് പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.