ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മരിച്ചു. ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ മലയാളിയും, വാറന്റ് ഓഫിസർ എ. പ്രദീപാണ് മരിച്ചത്.
തമിഴ്നാട്ടിലെ ഊട്ടിയ്ക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. 80 ശതമാനം പൊള്ളലേറ്റ ബിപിന്‍ റാവത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. എംഐ-17വി5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാളെ ഡൽഹിയിൽ എത്തിക്കും.
സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് മി-സീരീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകര്‍ന്നു വീണത്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ വന്‍ തീപിടിത്തവും നാട്ടുകാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതും കാണാം. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സംഘങ്ങള്‍ സ്ഥലത്തുണ്ട്. പ്രാദേശിക സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എംഐ 17 വി 5 ഹെലികോപ്റ്ററില്‍ പരിക്കേറ്റ എല്ലാവരെയും അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളേജിലേക്ക് പോകുന്നതിനിടെയാണ് ബിപിന്‍ റാവത്തും സംഘവും അപകടത്തില്‍പ്പെട്ടത്.
ഏതാനും മുതിർന്ന ഉദ്യോഗസ്ഥരെയും വഹിച്ചുള്ള ഹെലികോപ്റ്റർ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലെ ഡിഎസ്സിയിലേക്ക് പോകുകയായിരുന്നു, അവിടെ റാവത്തും ആർമി സ്റ്റാഫ് ചീഫ് എംഎം നരവാനെയും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച കുറവായതിനാൽ ഹെലികോപ്റ്റർ വനമേഖലയിൽ തകർന്നുവീണതായും റിപ്പോർട്ടുണ്ട്. സൈനിക ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തുമെന്നും അറിയിച്ചു.