തൃശ്ശൂർ: വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്.തേനെടുക്കാൻ കയറിയപ്പോള്‍ മരത്തില്നിന്നുവീണതാണ് മരണകാരണം.
തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന്റെ താഴെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃഗങ്ങളോ മറ്റോ ആക്രമിച്ച പാടുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല.
16കാരനായ സജിക്കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. എട്ട് വയസുളള അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.
അപകടം നടന്ന ഉടൻ അരുണ്‍കുമാർ മരിച്ചതായും പരിക്കേറ്റ സജിക്കുട്ടൻ പിന്നീട് മരിച്ചതാകാമെന്നുമാണ് നിഗമനം. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കുശേഷം ഊരിലെത്തിച്ച് സംസ്കരിച്ചു.


