തിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ ‘കണ്ണടച്ച്’ റെയില്‍വേ പൊലീസ്.ടിടിഇ ജയ്സൺ തോമസിനെയാണു ഭിക്ഷാടകനെന്നു തോന്നിക്കുന്നയാൾ ആക്രമിച്ചത്. ഇയാളുടെ കയ്യിൽ ടിക്കറ്റ് ഇല്ലായിരുന്നു.ടിടിഇയെ ആക്രമിച്ച ഭിക്ഷാടകനെ കണ്ടെത്തി ഫോട്ടോ റെയില്‍വേ പൊലീസിന് കൈമാറിയിട്ടും അന്വേഷണമില്ല.
ഇറങ്ങാൻ ജയ്സൺ ആവശ്യപ്പെട്ടപ്പോൾ അതിഷ്ടമാകാതെ ദേഹത്തു തുപ്പി. മാസ്ക് വലിച്ചുകീറി മുഖത്തു മാന്തി. അക്രമത്തിനിരയായ ടിടിഇ ജയ്സണ്‍ അക്രമിയെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു. ശേഷം റെയില്‍വേ പൊലീസിന് കൈമാറി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും റെയില്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 55–58 വയസ്സ് തോന്നിക്കുന്നയാളാണ് അക്രമി. തൃശൂർ കൊരട്ടി ചിറങ്ങര സ്വദേശിയായ ജയ്സൺ എറണാകുളം പൂക്കാട്ടുപടിയിലാണു താമസം.