കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കകൂട്ടി നിപ വ്യാപനം. കോഴിക്കോട് ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ആഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇയാളെ ചികിത്സിച്ച ആശുപത്രിയില്‍ പരിശോധനയ്ക്കായി ശേഖരിച്ച തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മുഹമ്മദാലിയിൽ നിന്നാണ് രണ്ടാമത് മരിച്ചയാള്‍ക്ക് സമ്പര്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും മന്ത്രി വ്യക്തമാക്കി.