റോഡിൻറെ ശോചനീയാവസ്ഥ : മൂവാറ്റുപുഴയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രപ്രവർത്തകർ തടഞ്ഞുവച്ചു
മൂവാറ്റുപുഴ: റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാമത്ത് വകുപ്പ് എൻജിനീയറെ തടഞ്ഞു വെച്ചു . കിഴക്കേകര റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ സമരം. റോഡ് അറ്റകുറ്റപ്പണി നടത്താമെന്ന് അധികൃതരിൽ നിന്ന് ഉറപ്പു ലഭിച്ചതോടെയാണ് അവസാനിപ്പിച്ചത്.
ആശ്രമം ബസ് സ്റ്റാൻഡ് – ആയവന റോഡിലെ ആശ്രമം സ്റ്റാൻഡ് മുതൽ കിഴക്കേക്കര റേഷൻ കടപടി വരെയുള്ള ഭാഗം തകർന്ന് സഞ്ചാരയോഗ്യമല്ലാതായി തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്നതടക്കം തിരക്കേറിയറോഡിൽ ദിനേന എന്നോണമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. മഴ കൂടി ആരംഭിച്ചതോടെ സ്ഥിതി രൂക്ഷമായി കഴിഞ്ഞു. മഴക്കാലമായതോടെ ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞതു മൂലം കുഴി
ഏതന്നറിയാതെയാണ്
ഇരു ചക്ര വാഹനങ്ങളും അപകടത്തിൽ പെടുന്നത്. ഈ സാഹചര്യത്തിൽ റോഡിലെ കുഴികൾ കട്ട വിരിച്ച് ഗർത്തങ്ങൾ നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു .
മുൻ കൗൺസിലർമാരായ
കെ എ അബ്ദുൽ സലാം , സി.എം. ഷുകൂർ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എൻ.പി.ജയൻ, സുൽഫി ചാലിൽ മുഹമ്മദ് ഷഫീക്ക്, ബിസാദ്, മൈതീൻ കുട്ടി എന്നിവർ സമരത്തിൽ പങ്കെടുത്തു.