കൊച്ചി: ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. മസ്തിഷ്ക മരണം സംഭവിച്ച നഴ്സ് മെല്വിൻ ശേഖറിന്റെ ഹൃദയം 16കാരനായ ഹരിനാരായണന് നല്കി.
മൂന്നേ മുക്കാല്‍ മണിക്കൂറുകൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയായി.
തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം രാവിലെ 11: 15ഓടെയാണ് ഹൃദയം കൊച്ചി ലിസി ആശുപത്രിയിലെത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
രണ്ട് മാസമായിട്ടുള്ള കാത്തിരിപ്പ് ആയിരുന്നുവെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഹരി നാരായണെന്റെ കുടുംബം അറിയിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ച് മരിച്ച തമിഴ്നാട് സ്വദേശിയായ മെല്വിൻ ശേഖറിന്റെ അവയവങ്ങള്‍ ആറ് പേര്‍ക്കാണ് പുതുജീവനേകുന്നത്.
ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്ക് കൈമാറും. മെല്‍വിന്റെ രണ്ട് കണ്ണുകള്‍ തലസ്ഥാനത്തെ കണ്ണാശുപത്രിക്ക് ദാനം ചെയ്യും. മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ മറ്റൊരു രോഗിക്ക് കൈമാറും.