മൂവാറ്റുപുഴ : സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണം ഹര്‍ജി , കോടതി ഷാഫി പറമ്പിലിന് നോട്ടീസ് അയച്ചു.മൂവാറ്റുപുഴ പായിപ്ര സ്വദേശി നഹാസ് കെ.മുഹമ്മദാണ് ഹർജി നൽകിയത്. 2023 ൽ കേരളത്തിൽ നടന്ന യൂത്ത് കോൺഗ്രസ്സ് ഇലക്ഷൻ, സംഘടനയുടെ ഭരണഘടനാചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടന്നതെന്നും, വോട്ടർമാരെ ചേർത്തതിലും, വോട്ടെടുപ്പിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.ഇലക്ഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുവാറ്റുപുഴ മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തിയത് , കേരളത്തില്‍ തിരഞ്ഞെടുപ്പിന് വേണ്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കാനുള്ള സോഫ്റ്റ്വെയറുകള് അടക്കമുള്ള സന്നാഹങ്ങള്‍ ഷാഫിയുടെ നേത്ൃത്വത്തിലാണ് കൈകാര്യം ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ പരസ്യമായ രഹസ്യമാണ്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കോണ്ഗ്രസിസന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മാണത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ്സിനോട് വിശദീകരണം തേടിയിരുന്നു.
ഇലക്ഷൻ നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പഴയ കമ്മിറ്റി ചാർജ് കൈമാറരുതെന്നും, ഇലക്ഷനുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നും,മെമ്പർഷിപ്പിന് അപേക്ഷ നൽകിയ മുഴുവൻ ആളുകളുടെയും പൂർണവിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് കോടതിയിൽ ഹാജരാക്കണമെന്നുമുള്ള ഹർജിയിൽ, എതിർകക്ഷികളായ നാഷണൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്, കേരളാ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ, റിട്ടേണിംഗ് ഓഫീസർമാരായ സിബി. രതീഷ്, സെയ്ത് ഹംസത്തുള്ള എന്നിവരോട് കോടതി വിശദീകരണം തേടി. ഹർജിക്കാർക്ക് വേണ്ടി അഡ്വ. ജിജോ ജോസഫ്, അഡ്വ. എൽദോസ് വർഗീസ് എന്നിവർ ഹാജരായി.


