കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാർഗംകളിയുമായി ബന്ധപ്പെട്ട കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി നൃത്തപരിശീലകൻ ജോമറ്റ് മൈക്കിള്‍.
മാർഗംകളി വിധികർത്താവ് ഷാജിയെ മർദിക്കുന്നതിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ പറഞ്ഞു.
എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും മർദനം തുടർന്നപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞെന്നും ദൃക്സാക്ഷി പറഞ്ഞു.സെനറ്റ് ഹാളിന്റെ അടുത്തുള്ള മുറിയിലേക്കു കൊണ്ടുപോയാണ് ഷാജിയെ മർദിച്ചത്.മര്‍ദനത്തില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് ജോമറ്റ് പറഞ്ഞു.
എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ വ്യക്തമാക്കി. മാർഗംകളി മത്സരത്തിന്റെ ഫലത്തില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ ഷാജിയെ ഒന്നാം പ്രതിയും ജോമറ്റ്, സൂരജ് എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.