സംഘ് പരിവാർ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ന്യൂന പക്ഷ വേട്ടയുടെ ഇരയാണ് ജെ എൻ യു വിദ്യാർത്ഥി നജീബ് എന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന പറഞ്ഞു. നജീബിനെ കാണാതായി നാല് വർഷം പിന്നിടുന്ന വേളയിൽ “വേർ ഈസ് നജീബ് ” എന്ന മുദ്രവാക്യത്തിൽ എം എസ് എഫ് തിരുവനന്തപുരത്ത് രക്ത സാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച കാൻഡിൽ ലൈറ്റ് ഗാതറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ അന്ന്വേഷണ ഏജൻസികൾ ചടങ്ങിൽ സർക്കാരിന്റെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണെന്നും, കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ യു എ പി എ പോലുള്ള കേസുകൾ ചുമത്തി തുറങ്കിൽ അടക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീചമായ പ്രവർത്തനമാണ് ഇന്ന് മതേതര ഇന്ത്യയിൽ നടക്കുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക് പറഞ്ഞു. എം എസ് എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫർ വിഴിഞ്ഞം അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിം യൂത്ത് നേമം മണ്ഡലം പ്രസിഡന്റ് മുനീർ എം എസ് എഫ് നേതാക്കളായ ആരിഫ് വിഴിഞ്ഞം,അൻസർ കരമന, അസ്ലം സുബിൻ, നൗഫൽ കരകുളം, അജ്മൽ, തൻസീർ കാട്ടാകട,അസിം, എന്നിവർ പങ്കെടുത്തു.