പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടത് വിവാദമായി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹത്തിൽ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പ്രിയ പങ്കെടുത്തതാണ് വിവാദമായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കൊലപാതകം ജില്ലയിൽ സി.പി.എമ്മിനെതിരെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയപ്പോൾ പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാദമായതോടെ ബാലകൃഷ്ണൻ്റെ ബന്ധുക്കൾ തന്നെ ക്ഷണിച്ചതായി പ്രമോദ് പെരിയ പറഞ്ഞു. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് ഡിസിസിയുടെ അഭിപ്രായം.