വയനാട് ദുരന്തത്തെ തുടർന്ന് നെഹ്റു ട്രോഫി മത്സരം സെപ്തംബറിലേക്ക് മാറ്റി. തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
വള്ളംകളി ഓഗസ്റ്റ് 10-ന് നടക്കേണ്ടത്. ക്ലബ്ബുകളുമായും സംഘാടകരുമായും ധാരണയിൽ ഒരു ദിവസം കൂടി നടത്താനാണ് ആലോചന. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല.
സാംസ്കാരിക ഘോഷയാത്ര, കലാസന്ധ്യ തുടങ്ങിയ പരിപാടികൾ പൂർണമായും ഉപേക്ഷിച്ച് മത്സരങ്ങൾ മാത്രം നടത്തണമെന്ന് ചില ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടു. മാസങ്ങൾക്കുള്ള തയ്യാറെടുപ്പ് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. പക്ഷെ ഇത്രയും വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് കൂടുതലും ഉയർന്നുവന്നത്.