യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ ഒമർ ലുലു ഇടക്കാല മുൻകൂർജാമ്യം. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി പറഞ്ഞു. നടിയുമായുള്ള ബന്ധം ഉഭയ സമ്മതത്തോടെ മാത്രമാണെന്ന് ഒമർ ലുലു സുപ്രീം കോടതിയെ അറിയിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ജൂൺ ആറിലേക്ക് മാറ്റി.
സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് ഒമർ ലുലു തന്നെ പലതവണ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. ഒമർ ലുലുവിനെതിരെ പരാതിയുമായി കൊച്ചിയിലെ യുവനടി പോലീസിനെ സമീപിച്ചു. കൊച്ചി സിറ്റി പോലീസിൽ നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിലേക്ക് മാറ്റുകയായിരുന്നു. ഒമർ ലുലു ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പല സ്ഥലങ്ങളിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നത്.