ന്യൂഡല്‍ഹി: സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കു സൗജന്യമായി വാക്സിന് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിലും സ്വകാര്യ മേഖലയിലുമായി രാജ്യത്ത് 75 ലക്ഷം സ്കൂള്‍ അധ്യാപകരാണ് ഉള്ളത്.
ഇതില്‍ ഇരുപതു ശതമാനം അധ്യാപകര്‍ക്കെ വാക്സിന് ലഭിച്ചിട്ടുള്ളൂവെന്നാണ് കണക്ക്. കമ്പനികളുടെ സിഎസ്ആര്‍ ഉപയോഗിച്ച് ഇവര്‍ക്കു സൗജന്യമായി വാക്സിന് നല്‍കുന്നതിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയിരിക്കുന്നത്. അധ്യാപകര്‍ക്കു വാക്സിന് നല്കി സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ കമ്പനികളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വാക്സിനേഷനുള്ള പണം കണ്ടെത്താനാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ നിര്‍ദേശം. ആമസോണ്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികളുമായി സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു കൂടിയാലോചന നടത്തിയതായും സൂചനയുണ്ട്. സിഎസ്ആര്‍ ഫണ്ട് കോവിഡ് വാക്സിനേഷനു ചെലവഴിക്കാമെന്ന് നേരത്തെ കോര്‍പ്പറേറ്റ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.