കേരള സ്റ്റേകേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററിൽ അപ്രതീക്ഷിത അതിഥിയെത്തി.ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാമതെത്തിയ ശിഖ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം എത്തിയത്.
സിവിൽ സർവീസ് നേടിയെടുക്കണമെന്ന് ചെറുപ്പം മുതൽ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹമാണെന്ന് ശിഖ സുരേന്ദ്രൻ പറഞ്ഞു . സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെടാനുള്ള അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്.തന്റെ വിജയത്തിന് പിന്നിൽ അച്ഛന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. സ്ത്രീശാക്തീകരണം ഇനിയും ശക്തിപ്പെടുത്തണമെന്നും അതിന് വേണ്ടി പുതിയ തുടക്കം കുറിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും ശിഖ പറഞ്ഞു.
പ്രശ്നങ്ങൾ നന്നയി പഠിച്ച് മനസിലാക്കി അത് പരിഹരിക്കാനുള്ള കഴിവ് വിദ്യാർത്ഥികൾ നേടണമെന്ന് ശിഖ പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ മലയാളം ഓപ്ഷണൽ ആയിട്ടാണ് ശിഖ തിരഞ്ഞെടുത്തത് .
വിദ്യാർത്ഥികളുമായി സംവദിച്ച് , കവിത ആലപിച്ചും, സെൽഫി എടുത്തുമാണ് ശിഖ മടങ്ങിയത്.
മുവാറ്റുപുഴ സിവിൽ സർവീസ് അക്കാദമിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്ലാസുകളിൽ 250 കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്കൂൾ കുട്ടികൾക്ക് ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാമും പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ കോഴ്സും ആണ് നടത്തുന്നത്. അക്കാദമി സ്പെഷ്യൽ ഓഫീസർ ഡോ.റാണി മാത്യുവിന്റെ നേതൃത്വത്തിൽ ശിഖ സുരേന്ദ്രന് മെമന്റോ നൽകി ആദരിച്ചു. അക്കാദമി ഫാക്കൽറ്റികളായ ഡോ. പോൾ വര്ഗീസ്, അനഘ ബാബു എന്നിവർ പങ്കെടുത്തു.