ന്യുഡല്‍ഹി: കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്രയിലാണ് അവസാനമായി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രത്നഗിരിയില്‍ 80 വയസ്സുള്ള സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില തുപ്തികരമാണെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ ഇതിനകം രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ നാല്പത് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശ്, തമിഴ്നാട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ 21 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ ആറും കേരളം തമിഴ്നാട് എന്നിവിടങ്ങളില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ രണ്ട് കേസുകളും പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ ഓരോ കേസുകളും ആണ് നിലവിൽ ഉള്ളത്.