ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മലയാളി സൈനികന് ഉള്‍പ്പെടെ രണ്ടുപേര്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ സുന്ദര്‍ഭനി സെക്ടറില്‍ ഭീകരരുമായുണ്ടായത്. ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ വീരചരമം പ്രാപിച്ചത്. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി നായിക് സുബേദാര്‍ എം.ശ്രീജിത്ത് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡി ആണ് മരിച്ച രണ്ടാമത്തെ സൈനികന്.
വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ പക്കല്‍ നിന്നും എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
തിരുവങ്ങൂര്‍ മാക്കാട് വല്‍സൻ്റെയും ശോഭനയുടെയും മകനാണ് സുബേദാര്‍ എം.ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്മയ ലക്ഷ്മി.