കൊല്ലത്ത് ഭർതൃവീട്ടിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പ്രതിഷേധിച്ചു. പെൺകുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുമ്പിൽ ഹോമിക്കാനുള്ളതല്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. സ്ത്രീധനം മരണ വാറന്റാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്മാരായ കെ.എസ് ശബരീനാഥന്, എസ്.ജെ പ്രേംരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവർ വിസ്മയയുടെ വീട് സന്ദർശിച്ചിരുന്നു.
ഇന്നലെ രാവിലെ ആയിരുന്നു ശാസ്താംകോട്ടയിൽ ശൂരനാട് ഭർത്താവിൻ്റെ വീട്ടിൽ ത്രിവിക്രമൻ നായരുടെ മകൾ വിസ്മയയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് കിരൺ. സംഭവത്തിൽ കിരണിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം
സ്ത്രീധനം മരണ വാറന്റാണ് .
വാങ്ങുന്നവനും കൊടുക്കുന്നവരും ആ പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്റ് .
അതിന്റെ പേരിൽ കല്ല്യാണം കഴിച്ച് വരുന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന ഓരോ കുത്തുവാക്കും കൊലപാതകത്തിന്റെ തുടക്കമാണ്. ഇനിയൊരു വിസ്മയ ഉണ്ടാകരുത് എന്ന് ഹാഷ് ടാഗ് ക്യാംപെയിൻ പോരാ, നമ്മുടെ കുട്ടികളെ കൊലക്ക് കൊടുക്കാതിരിക്കുവാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടത്. നാണമില്ലാതെ സ്ത്രീധനം മോഹിച്ച് പെണ്ണ് ചോദിക്കില്ലെന്ന ചെറുപ്പക്കാരന്റെ ഉറപ്പ് സ്ത്രീധനം ചോദിച്ച് വരുന്നവന് തന്നെ നേടാനുള്ള അർഹതയില്ലെന്ന പെൺകുട്ടിയുടെ ഉറപ്പ് അവന് മകളെ കൊടുക്കില്ലെന്നും തന്റെ വീട്ടിലെ ആൺകുട്ടി സ്ത്രീധനം ചോദിക്കില്ലെന്നുമുള്ള രക്ഷിതാക്കളുടെ ഉറപ്പ് നിങ്ങളുടെ ജീവന് ഇത് പോലുള്ള ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുന്നിൽ ഹോമിക്കാനുള്ളതല്ല എന്ന പെൺകുട്ടികളുടെ ഉറപ്പ്. യുവജന സംഘടന എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് അതിൻ്റെ ഉത്തരവാദിത്തം നിറവേറ്റും. എന്നും അദ്ദേഹം ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചു.