ന്യൂഡല്‍ഹി: അഞ്ച് വയസുളള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടെലിവിഷന്‍ താരം പേള്‍ വി. പുരിയ്ക്ക് കോടതി ജാമ്യം നൽകി. കുട്ടിയെ സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചു എന്ന പരാതിയിലാണ് ജൂണ്‍ നാലിന് വാലിബ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
2019ല്‍ കുട്ടിയുടെ പിതാവ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. നേരത്തെ പരാതി നല്കിയിരുന്ന് എങ്കിലും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അടുത്തകാലത്താണ് കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
പോള്‍ പുരിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിനിരയാ പെണ്‍കുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പോക്സോ കേസ് ചുമത്തിയാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ പേള്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.