കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സര്‍ക്കര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏകദേശം രണ്ടു മാസത്തോളമായി ജ്വല്ലറികള്‍ അടച്ചിട്ടിരിക്കുകയാണ്. ഓണം, വിഷു, ഈസ്റ്റര്‍, പെരുന്നാള്‍, അക്ഷയ തൃതീയ തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ ഈ വർഷവും ലോക് ഡൗണിൽ മുങ്ങാൻ ആണ് സാധ്യത. ലോക് ഡൗണില്‍ വിവാഹങ്ങള്‍ നടത്താന്‍ സര്‍കാര്‍ അനുവദിച്ചെങ്കിലും ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെ തുടർന്ന് ഈ മേഖല കൂടുതൽ പ്രതിസന്ധിയിലാണ് എന്ന് വ്യാപാരികൾ പറഞ്ഞു.
സ്വർണക്കടകള്‍ അടച്ചിട്ടതോടെ പതിനായിരം കോടിയിലധികം രൂപയുടെ വ്യാപാര നഷ്ടമാണ് ഈ മേഖലയില്‍ ഉള്ളവർക്ക് ഉണ്ടായിട്ടുള്ളത്. ജ്വല്ലറികൾ തുറന്ന് പ്രവർത്തിക്കാത്തത് കൊണ്ട് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പത്തു ലക്ഷത്തോളം കുടുംബങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ദുരിതത്തിലായ സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ആറു മാസത്തേക്ക് ബാങ്ക് ലോണുകള്‍ക്ക് മൊറടോറിയം പ്രഖ്യാപിക്കണമെന്ന അഭ്യര്ഥനയാണ് വ്യാപാരികള്‍ അറിയിച്ചത്.