പൂനെ: പൂനെയിലെ രാസവസ്തു നിര്മാണശാലൽ തീപിടുത്തം. പിരാന്‍ഘട്ട് വ്യവസായ മേഖലയിലെ എസ്.വി.എസ് അക്വാടെക്നോളജിയെന്ന സ്ഥാപനത്തിലായിരുന്നു തീപിടുത്തമുണ്ടായത്. അപകടത്തിൽ 18 ഓളം പേർ മരണപെട്ടു.
ജലശുദ്ധീകരണത്തിനുള്ള ക്ളോറിന്‍ ഡയോക്സൈഡ് ടാബാണ് ഫാക്ടറിയില്‍ നിര്‍മിക്കുന്നത്. അപകടം നടക്കുമ്പോൾ സ്ഥാപനത്തിലെ 37 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 18 പേരുടെ മൃതദേഹം കണ്ടെടുത്തു. ബാക്കിയുള്ളവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് മുതിര്‍ന്ന അഗ്നിരക്ഷസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ഫോട്ട്ഫോഡെ പറഞ്ഞു.
അഗ്നിരക്ഷ സേനയുടെ അഞ്ചംഗസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ പിടിത്തത്തില്‍ ജീവന് നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്.എഫില്‍നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.