മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നു. ഡിജിപിക്ക് പരാതി നൽകി. പൊലീസ് വന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
കേരളത്തിൽ അവൾക്കൊപ്പം എന്ന് പറഞ്ഞ് തട്ടി നടക്കാൻ വയ്യ. മാപ്പുപറഞ്ഞ് ഒതുക്കി തീർക്കാനുള്ള ഒരു കാര്യവും നടക്കില്ല. പഠിച്ചിട്ടു മറുപടി പറയാം എന്നാണ് മന്ത്രി ബിന്ദു പ്രതികരിച്ചത്. ഇതുവരെ മന്ത്രി ഒന്നും പഠിച്ചില്ലേ. പരാതി പൂഴ്ത്തി വച്ചിരിക്കുകയാണ്
മന്ത്രിയുടെ ഭാര്യക്ക് നേരിടേണ്ടിവന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് താൻ പരാതി നൽകിയത്. മന്ത്രിക്ക് സംരക്ഷണം ഒരുക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ രംഗത്ത് വന്നിരിക്കുകയാണ്. ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകും. സിപിഐഎമ്മിന്റെ വനിതാ നേതാക്കൾ എവിടെ. കെ കെ ശൈലജയും പി.കെ ശ്രീമതിയും മാളത്തിൽ ഒളിച്ചിരിക്കുന്നുവെന്നും അവർ വിമർശിച്ചു.
കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ത്രീപീഡകരെ സംരക്ഷിക്കുന്ന രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നു. പരാതിയില്ല എന്ന് പറയുന്നതിൽ പ്രസക്തിയില്ല. സെറ്റിൽ ചെയ്യാനാണെങ്കിൽ ഇവിടെ നിയമ വ്യവസ്ഥകൾ എന്തിന്. ഇതിനു മുൻപെടുത്ത സമീപനം അല്ലേ ഇപ്പോൾ മുഖ്യമന്ത്രിക്ക് ഉള്ളത്. മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടാണ് പൊലീസ് കേസെടുക്കാത്തത് എന്നത് വ്യക്തമാണ്.


