തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് നിരവധി പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
കഴിഞ്ഞദിവസം കൊല്ലം പാലത്തറയിൽ നിന്നുള്ള 65കാരൻ ചികിത്സക്കിടെ മരിച്ചിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിക്ക് . കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു.
ഒക്ടോബറിൽ മാത്രം സംസ്ഥാനത്ത് 65 കേസുകളാണ് സ്ഥിരീകരിച്ചത്.രോഗബാധയെത്തുടർന്ന് 12 പേരാണ് കഴിഞ്ഞമാസം മരിച്ചത്. ഈ വർഷം 32 പേർ മരിച്ചിരുന്നു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിരുന്നില്ല.


