ബലാത്സംഗക്കേസിൽ നടൻ ജയസൂര്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ, ഹർജി പരിഗണിച്ചപ്പോൾ തനിക്കെതിരായ കേസ് അട്ടിമറിക്കപ്പെട്ടതാണെന്നും പീഡനത്തിനിരയായ തീയതിയിൽ പൊരുത്തക്കേടുണ്ടെന്നും ജയസൂര്യ ആരോപിച്ചിരുന്നു. വിദേശത്തായതിനാൽ എഫ്ഐആർ കണ്ടിട്ടില്ലെന്നും ജയസൂര്യ പരാമർശിച്ചു.
കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.