കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിക്കും. വിവിധ ഖാസിമാരായ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവരാണ് ചൊവ്വാഴ്ച ഒന്നായിരിക്കുമെന്ന് അറിയിച്ചത്.
ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്രതാരംഭമാണ്. യുഎഇ, സൗദി അറേബ്യ, ബഹ്റിൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിശ്വാസികള്‍ റംസാൻ നോമ്ബിലേക്ക് കടക്കുകയാണ്. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇനിയുള്ള 30 ദിനരാത്രങ്ങള്‍ മുസ്ലിം ഭവനങ്ങളും മോസ്കുകളും ഭക്തിനിർഭരമാവും.