

ഇടുക്കി: ഇടുക്കി രൂപതയെയും യു ഡി എഫിനെയും തമ്മില്‍ തെറ്റിക്കാന്‍ വ്യാജ പോസ്റ്റ് ഇറക്കിയ വോയ്സ് ഓഫ് ഇടുക്കി എന്ന ഫെയ്സ്ബുക്ക് പേജിന് പിന്നില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ഉന്നതനും കൊച്ചിയില്‍ നിന്നെത്തിയ പി.ആര് ഏജന്‍സിയും..?. സഭാ വിശ്വാസികളെ യുഡിഎഫ് വിരുദ്ദരാക്കാന് ലക്ഷ്യമിട്ട് തയ്യാറാക്കിയ തിരകഥ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊളിച്ചടുക്കി. കോണ്‍ഗ്രസ് സൈബര്‍ ടീമിനെതിരെ കൊച്ചുപുരയ്ക്കല്‍ അച്ചന് നല്കിയ പരാതിയില്‍ പോസ്റ്റിട്ടവര്‍ വെട്ടിലായി. ഇതോടെ ഇടുക്കി രൂപതയെയും യു ഡി എഫിനെയും തമ്മില്‍ തെറ്റിക്കാനുള്ള തന്ത്രമാണ് പാളിയത്. പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ വ്യാജ പോസ്റ്റ് വിവാദം ഇടുക്കിയില്‍ സജീവ ചര്‍ച്ചയാവുകയാണ്〉
മുന്‍പ് ഇടുക്കി രൂപതയുടെ പിന്തുണയിലും മേല്‍നോട്ടത്തിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സഭാ ചുമതലക്കാരനായിരുന്ന കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടെ പേരിലാണ് വോയ്സ് ഓഫ് ഇടുക്കി എന്ന ഫെയ്സ്ബുക്ക് പേജില്‍ വ്യാജ പോസറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടെ അറിയിപ്പ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വിവാദമായത്. ഇടുക്കി രൂപതയെയും യു ഡി എഫിനെയും തമ്മില്‍ തെറ്റിക്കാനുള്ള ഉന്നത തല ഗൂഡാലോചനയുടെ ഫലമാണ് പോസ്റ്റെന്ന യുഡിഎഫ് നേതൃത്വത്തിന്റെ സംശയമാണ് സാങ്കേതിക വിദഗ്ദന്മാരുടെ സഹായത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെളിവ് നിരത്തി പുറത്ത് കൊണ്ടുവന്നത്. വ്യാജ പോസ്റ്റ് വൈദികന്റെയും രൂപതയുടെയും പേരില്‍ പുറത്തിറങ്ങുമ്പോള്‍ സഭ പ്രതികരിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അപ്പോള്‍ മുതലെടുക്കാമെന്നും കരുതിയവര്‍ക്കുള്ള തിരിച്ചടി ആയി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടപെടല്‍. പോസ്റ്റ് തയ്യാറാക്കിയവരുടെ ജാഗ്രതക്കുറവാണ് അവരെ സ്വയം കുഴിയിൽ വീഴ്ത്തിയത്.

വിവാദ പോസ്റ്റിലെ വാചകങ്ങള്‍.
ഇടതുപക്ഷത്തെ എതിര്‍ത്തും കോണ്‍ഗ്രസിനെ അനുകൂലിക്കുന്നതും എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു വിവാദ പോസ്റ്റിലെ വാചകങ്ങള്‍. ജോയ്സ് ജോര്‍ജ്ജിന്’ ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണ നല്‍കുന്നതായി പത്രങ്ങളില്‍ വാര്‍ത്ത വന്നത് എന്റെ അനുവാദത്തോടെയോ അംഗീകാരത്തോടെയോ അല്ല എന്ന് ഈ പോസ്റ്റിലൂടെ സെബാസ്റ്റ്യന്‍ കൊച്ചുപുര പറയുന്നു.
കൊലപാതകങ്ങളും ഗുണ്ടാ രാഷ്ട്രീയവും നടത്തുന്ന രാഷ്ട്രീയക്കാരും അവരെ പിന്തുണയ്ക്കുന്നവരും അധികാരത്തില്‍ വരരുത് എന്നാണ് ഇടുക്കി രൂപതയുടെ നിലപാട്, ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ കണ്ടില്ലെന്നു നടിക്കാനും കത്തോലിക്കാ സഭയ്ക്ക് സാധിക്കില്ലെന്നും ഈ പോസ്റ്റില്‍ പറയുന്നു. പോസ്റ്റിലെ കാര്യങ്ങളൊക്കെ ഏതാണ്ട് പറയേണ്ടതൊക്കെ തന്നെയാണെങ്കിലും ഈ പോസ്റ്റ് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടേത് ആയിരുന്നില്ല. പകരം വ്യാജമായിരുന്നു.
പോസ്റ്റ് പുറത്തുവന്ന ഉടന്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര ഇതിനോട് പ്രതികരിച്ചിരുന്നു. താന്‍ അറിഞ്ഞില്ല ഈ പോസ്റ്റ് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുവരെയുണ്ടായ നാടകങ്ങളൊക്കെ ശരിയായിരുന്നു. സ്വാഭാവികമായും തെരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് അത്തരം കാര്യങ്ങള്‍ വ്യാജ പോസ്റ്റ് ഇറക്കിയവരെന്ന് സംശയിക്കുന്ന കോണ്‍ഗ്രസിന് എതിരായി മാറും എന്നായിരുന്നു പോസ്റ്റ് പുറത്തുവിട്ടവരുടെ കണക്കുകൂട്ടല്‍.
ഹൈറേഞ്ച് സംരക്ഷണ സമിതി
ഉടുപ്പുമാറിയെത്തി കുരുക്കിലേറിയത് ഇങ്ങനെ !
പോസ്റ്റ് പുറത്തുവിട്ട വോയ്സ് ഓഫ് ഇടുക്കിയെന്ന പേജ് 2013 നവംബര്‍ 15 ന് ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന പേരില്‍ ക്രിയേറ്റ് ചെയ്യപ്പെട്ടതാണെന്ന് പേജ് ഹിസ്റ്ററിയില്‍ നിന്ന് വ്യക്തമായതോടെ വ്യാജന്റെ കള്ളക്കളി പൊളിഞ്ഞു. മാത്രമല്ല, 2016 ഏപ്രില്‍ 11 നാണ് ഈ പേജ് പേരുമാറ്റി ‘ദ വോയ്സ് ഓഫ് ഇടുക്കി’ ആയി മാറിയതെന്നും പേജ് ഹിസ്റ്ററിയിലുണ്ട്.
അതോടെ പോസ്റ്റ് പുറത്തുവിട്ടതാരെന്നും അവരുടെ ലക്ഷ്യമെന്തെന്നും തെളിവ് സഹിതം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടിയുമായി രംഗത്തെത്തി. ഇതോടെ ഇടുക്കി രൂപതയെയും ഇടുക്കി രൂപതയെയും യു ഡി എഫിനെയും തമ്മില്‍ അവസാന നിമിഷം തെറ്റിക്കാനുള്ള തന്ത്രമാണ് പാളിയത്. വ്യാജന്റെ കള്ളക്കളി പുറത്തുവന്നില്ലായിരുന്നെങ്കില്‍ തന്റെ പേരില്‍ പുറത്തായ വ്യാജ പോസ്റ്റിനെതിരെ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര പൊട്ടിത്തെറിക്കുമായിരുന്നു. അത് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് ദോഷകരമായി മാറുകയും ചെയ്യുമായിരുന്നു. പക്ഷേ പോസ്റ്റിന്റെ സത്യാവസ്ഥ പുറത്തുവന്നതോടെ അദ്ദേഹത്തിന് കാര്യം മനസിലായി.
മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ വാങ്ങി പി ആര് ചെയ്യുന്ന കൊച്ചിയിലെ പി ആര് ഏജന്‍സിയുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു വ്യാജ പോസ്റ്റ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.


