നവകേരള സദസ് : വാറ്റുപുഴയിൽ ഒഴുകി എത്തിയത് പതിനായിരങ്ങൾ ,
ലഭിച്ചത് 3874 നിവേദനങ്ങള്‍
മൂവാറ്റുപുഴ :മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന മൂവാറ്റുപുഴ മണ്ഡലതല നവകേരള സദസിന് ഒഴുകി എത്തിയത് പതിനായിരങ്ങൾ . ജില്ലയിലെ തന്നെ മികച്ച സ്വീകരണമാണ് മൂവാറ്റുപുഴയിലെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മൂവാറ്റുപുഴ നൽകിയത്.
മുൻ എം എൽ എ എൽദോ എബ്രഹാമിന്റെയും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ട മുറിക്കലിന്റെയും പി.ആർ. മുരളീധരന്റെയും എൻ. അരുണിന്റെയും പി എം ഇസ്മയിലിന്റെയും ഷാജി മുഹമ്മദിന്റെയും നേത്യത്വത്തിൽ വിപുലമായ സംഘാടക സമിതിയുടെ നേത്യത്വത്തിൽ സംഘാടക സമിതി നടത്തിയ ഒരുക്കങ്ങൾ പൂർണ്ണ വിജയമാണെന്ന് തെളിയിക്കുന്നതായിരുന്നു എത്തിയ ജനാവലി. തഹസീൽദാർ രഞ്ജിത് ജോർജിന്റെ മേൽനോട്ടത്തിൽ ഔദ്യോഗിക സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു.
3874നിവേദനങ്ങളാണ് മൂവാറ്റുപുഴയിൽ ലഭിച്ചത്. 25കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയിത്.
സ്ത്രീകൾക്കും വയോജനങ്ങൾക്കും ഏഴു വീതവും ഭിന്നശേഷിക്കാർക്കായി രണ്ട് കൗണ്ടറും പ്രത്യേകം ഒരുക്കിയിരുന്നു. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം മൈതാനിയിൽ സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മുതൽ കൗണ്ടറുകൾ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.