നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശിൽ കോൺഗ്രസ് പ്രതിഷേധം. ലാഹോളിലും സ്പിതി ജില്ലയുടെ ചെറുപട്ടണമായ കാസയിലുമാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പിന്നില്‍ കോണ്‍ഗ്രസും ഒരു വിഭാഗം പ്രദേശവാസികളും ആണെന്ന് ബിജെപി ആരോപിച്ചു.ഹിമാചലിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കങ്കണ.’കങ്കണ മടങ്ങി പോകൂ, ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതില്ല’ എന്നീ മുദ്രാവാക്യങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
വാഹനങ്ങൾക്കുനേരെ കല്ലെറിയുകയും തടയാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷാ വീഴചയുടെ പൂർണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിന് ആണ്. ദലൈലാമയ്ക്ക് വൈറ്റ്ഹൗസില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത് എന്ന ക്യാപ്ഷനോടെ കങ്കണ തന്റെ എക്സ് അക്കൌണ്ടില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ചിരുന്നു. ദലൈലാമ തന്റെ നാക്ക് പുറത്തിട്ടു കൊണ്ട് ജോ ബൈഡനൊപ്പം നില്‍ക്കുന്നതായിരുന്നു ചിത്രംഅതേസമയം, കല്ലേറ് ഉണ്ടായെന്ന ആരോപണത്തിൽ കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെയുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലും ജൂൺ നാലിനാണ് തിരഞ്ഞെടുപ്പ്.