ഡൽഹി: ലിജുവും, പാച്ചേനിയും ശ്രീനിവാസനും. വയസാം കാലത്തും സീറ്റിനായി പെടാ പാട് പെട്ടതോമസ് മാഷിനെ കെ.പി.സി.സി യോ ഹൈക്കമാന്റോ കണ്ടതായി പോലും ഭാവിച്ചില്ല. എല്ലാവരെയും പറഞ്ഞൊതുക്കി ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകി നേതൃത്വം നൽകി. കേരളത്തിൽ നിന്ന് ജയസാധ്യതയുള്ള ഏക സീറ്റിൽ ജെബി മേത്തർ മത്സരിക്കും. വനിതാ സംസ്ഥാന അധ്യക്ഷയും ആലുവ മുനിസിപ്പൽ വൈസ് ചെയർ പേഴ്സനുമാണ് ജെബി. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. മഹിളയുടെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ..
എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത തുടങ്ങിയ പരിപാടികൾ ജെബി മേത്തറിന് അനുകൂലമായി.
കെസി വേണുഗോപാൽ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റിൽ സ്വാധീനം ചെലുത്തിയതായാണ് വിവരം. 1980 ന് ശേഷം ആദ്യമായാണ് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. പാർട്ടിയുടെ സംസ്ഥാന നേതാക്കൾക്കിടയിൽ ഗ്രൂപ്പ് പോരിന് ഇടയാകും ഈ തീരുമാനമെന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പാർട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മുസ്ലിം വനിതയെന്ന പരിഗണന ജെബി മേത്തറിന് കിട്ടി
അസമിൽ നിന്ന് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് ബിപുൻ റവയെയും പ്രഖ്യാപിച്ചു.


