ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുകള്‍ക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും കോടതി തള്ളി. അതേസമയം കൊവിഡ് വാക്സിനേഷന് പ്രത്യേക കര്‍മ്മ പദ്ധതി വേണമെന്നും, പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മാര്‍ക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സര്‍ക്കാര്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ലാബുടമകളുടെ സ്റ്റേ ആവശ്യം കോടതി തള്ളിയത്. പരിശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിശ്ചയിച്ച 500 രൂപ നിരക്ക് അംഗീകരിച്ച കോടതി കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുകള്‍ക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും തള്ളി. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഏകപക്ഷീയമാണെന്നായിരുന്നു ലാബ് ഉടമകളുടെ വാദം. എന്നാല്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഈടാക്കിയിരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആര്‍ടിപിടിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കൊവിഡ് വാക്സിന് വിതരണത്തിന് പ്രത്യേക കര്‍മ്മ പദ്ധതി വേണമെന്ന് മറ്റൊരു കേസില്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പ്രസ്താവനകളല്ല നടപടികളാണ് പ്രതീക്ഷിക്കുന്നത്. വാക്സിന് ലഭിക്കില്ലേ എന്ന ആശങ്കയിലാണ് ജനം. ഇതുമൂലം വാക്സീന് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. വാക്സിനേഷന് കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ പോലീസ് നല്‍കണമെന്നും ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കുലര്‍ അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേരളമാവശ്യപ്പെട്ട വാക്സിന് എപ്പോള്‍ നല്കാനാകുമെന്നററിയിക്കാന് കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടു.