കൊച്ചിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഹാര്‍ഡ് വെയറുകളും കവര്‍ച്ച നടത്തിയ സംഭവത്തില്‍ ചാരപ്രവര്‍ത്തന സാധ്യത തള്ളി എന്‍ഐഎ. പ്രതികളുടെ നുണപരിശോധനാ ഫലം പുറത്തു വന്നു. സുമിത് കുമാര്‍, ദയാറാം എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്.
പ്രതികള്‍ പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും നല്‍കിയോ എന്ന് പരിശോധിക്കും. അതേസമയം, കേസ് കേരളാ പൊലീസിന് കൈമാറാന്‍ തീരുമാനമായിട്ടുണ്ട്.
2019 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കെ കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയി. പെയിന്റിംഗ് തൊഴിലാളികളായി എത്തിയ രണ്ട് പേരാണ് യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്, റാം, കേബിളുകള്‍ എന്നിവ മോഷ്ടിച്ചുകൊണ്ട് പോയത്. യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്ന 35 കമ്പ്യൂട്ടറുകളില്‍ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്കുകളാണ് ഇവര്‍ മോഷ്ടിച്ചത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ചാരപ്രവര്‍ത്തന സാധ്യത ഇതുവരെ കണ്ടെത്താനായിട്ടില്ല. പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത ബിഹാര്‍ സവ്ദേശി സുമിത് കുമാര്‍ സിങും രാജസ്ഥാന് സ്വദേശി ദയാറാമും ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഇവര്‍ രണ്ടാഴ്ച മുമ്പ് തൃശൂരിലെ ലബോറട്ടറിയില്‍ നടത്തിയ നുണപരിശോധനയിലും ആവര്‍ത്തിച്ചു. ഇതോടെയാണ് കേസിലെ ചാരപ്രവര്ത്ത സാധ്യത എന്‍ഐഎ ഏറെക്കുറെ തള്ളിയത്.
കേസ് ആദ്യം കേരളാപൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ കൈപ്പത്തിയുടെ അടയാളം മാത്രമായിരുന്നു കേസിലെ ഏക തെളിവ്. യാഥാര്‍ത്ഥ പ്രതികളിലേക്ക് എത്താന്‍ ഐഎന്‍എസ് വിക്രാന്തിന്റെ ജോലി ചെയ്ത ആറായിരം കരാര്‍ തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് നടത്തിയ ചരിത്രപരമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.