ക്ഷേത്രങ്ങളിൽ നിന്ന് പൂജയ്ക്കുള്ള പൂക്കൾ നീക്കം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം കമ്മിറ്റിയുടെ ശ്രമം. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ്റെ മരണം അരളിപ്പൂവ് പൂവ് കഴിച്ചതിനെ തുടർന്നാണ് എന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ദേവസ്വം കമ്മിറ്റിയുടെ ഈ നടപടി.
ഇത് സംബന്ധിച്ച് ബോർഡ് ഇന്നലെ പ്രാഥമിക ചർച്ച നടത്തി.അരളിപ്പൂ ഉപയോഗിക്കുന്നതിൽ ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ബോർഡിനെ ആശങ്കയറിയിച്ചിട്ടുണ്ട്. സൂര്യയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമാകും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. അരളി ഒഴിവാക്കാനുള്ള തീരുമാനം ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശങ്ങൾക്കനുസൃതമായി നടപ്പാക്കും.