ലഖ്നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വലിയ അക്രമങ്ങൾ അരങ്ങേറിയ മീറ്ററിൽ, മുസ്ലിം ഭൂരിപക്ഷ മേഖലയിലെത്തി, പൗരൻമാരോട് തീർത്തും വർഗീയ പരാമർശങ്ങൾ നടത്തിയ പൊലീസുദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. മീററ്റിന്റെ നഗരപരിധിയിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അഖിലേഷ് നാരായൺ സിംഗാണ് മുസ്ലിം പൗരൻമാരോട് ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് ആക്രോശിക്കുന്നു. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം മീററ്റിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വൻ സംഘർഷമാണ് അരങ്ങേറിയത്.
നാരായൺ സിംഗ് ഒരു മുസ്ലിം ഗലിയിലെത്തി, തലയിൽ തൊപ്പി വച്ച, മുസ്ലിം പൗരനോട് ആക്രോശിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഗലിയിലെ മുതിർന്ന മുസ്ലിം പൗരൻമാരോട് നാരായൺ സിംഗ് പറയുന്നതിങ്ങനെയാണ്. ”നിങ്ങളോട് പറയുകയാണ് ഞാൻ, ഓർത്തോ, അവരോടും പറഞ്ഞോ, ഇങ്ങനെ ഇവിടെ നിൽക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്ക്കോ.
നിങ്ങളുടെ ഭാവി സെക്കന്റുകൾക്കുള്ളിൽ ഇരുളിലാക്കാൻ ഞങ്ങൾക്ക് കഴിയും. കയ്യിൽ കറുപ്പോ, മഞ്ഞയോ ബാൻഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയിൽ ജീവിക്കണ്ടേ? വേണ്ടെങ്കിൽ പോ പാകിസ്ഥാനിലേക്ക്. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്ത്തിപ്പാടാൻ ഉദ്ദേശിച്ചാൽ അത് നടപ്പില്ല. പറ ആ ****-ഓട്. (അസഭ്യം പറയുന്നു) ഞാൻ ചിത്രമെടുത്തിട്ടുണ്ട്. അതൊക്കെ ഞാൻ പരിശോധിക്കും. അവർ ഓരോരുത്തരോടും ***** പറ (അസഭ്യം) ഈ ഇടവഴി ഞാൻ ഓർത്തു വയ്ക്കുന്നുണ്ട്. മനസ്സിലാക്കിക്കോ. എനിക്കിവിടെ കയറി വരണമെങ്കിൽ നിങ്ങളുടെയൊക്കെ അമ്മൂമ്മയുടെ അടുത്ത് വരെ വരാൻ പറ്റും. മനസ്സിലാക്കിക്കോ. ***** നിങ്ങൾക്കിതിനൊക്കെ വില കൊടുക്കേണ്ടി വരും. എല്ലാ എണ്ണത്തിനെയും നശിപ്പിക്കാൻ എനിക്കറിയാം. ഓരോ വീട്ടിലെയും ആണുങ്ങളെ ജയിലിലിടാൻ എനിക്കറിയാം”, എന്ന് പറഞ്ഞ് രോഷത്തോടെ തിരിഞ്ഞ് നടക്കുന്ന നാരായൺ സിംഗിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
Check this out SP city Meerut UP sending people to Pakistan trying to understand he is really a public servant @ReallySwara @RanaAyyub @anuragkashyap72 @anubhavsinha @navinjournalist @umashankarsingh #CAA_NRCProtests #CAAAgainstConstitution @farah17khan pic.twitter.com/QWvGIcf5n6
— jugnu khan (@thejugnukhan) December 26, 2019