റായ്പ്പൂർ: ദേശസ്നേഹികൾ എന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ സ്വന്തം രാജ്യത്തെ പൗരനെ ബംഗ്ലദേശിയെന്ന് മുദ്രകുത്തി മർദിച്ചുകൊന്നതായി പാലക്കാട് വാളയാറിൽ ബിജെപി- ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ ബാഗേലിന്റെ സഹോദരൻ ശശികാന്ത്. സംഘ്പരിവാർ എങ്ങനെയാണ് രാജ്യസ്നേഹികളാകുന്നതെന്നും ശശികാന്ത് ചോദിച്ചു.
തന്റെ സഹോദരന് നീതി ലഭിക്കാൻ കേരള സർക്കാരിനോട് അഭ്യർഥിച്ചു. അതിനായി അവിടെയുള്ള സംഘടനകളുടെ സഹായത്തോടെ പ്രതിഷേധം നടത്തി. ജാതിയുടെയും മതത്തിന്റേയും പേരിൽ മനുഷ്യരെ മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇത്തരം സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിക്കണമെന്നും ശശികാന്ത് ആവശ്യപ്പെട്ടു. വീഡിയോയിലൂടെയാണ് ശശികാന്തിന്റെ പ്രതികരണം.


