ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം. ഛത്തീസ്ഗഡ് റായിപ്പൂരിൽ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്തു.ഉത്തർപ്രദേശിലെ ബറേലിയിൽ ക്രിസ്ത്യൻ പള്ളിക്കുമുന്നിൽ ഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി പ്രകോപനമുണ്ടാക്കാനായിരുന്നു ശ്രമം.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ ആക്രമണം തുടരുകയാണ്. ഛത്തീസ്ഗഡിൽ കമ്പിയും വടിയുമായിയെത്തിയ സർവ ഹിന്ദു സാമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരാണ് അലങ്കാരങ്ങളും സാന്താക്ലോസിൻ്റെ രൂപവും അടിച്ചുതകർത്തത്.
മതപരിവർത്തനമാരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ‘ഛത്തീസ്ഗഡ് ബന്ദ്’ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. നൂറിലധികം പേരുടെ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. മാളിലെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


