അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനനായ ചടങ്ങില്‍ കാശിയിലെ വേദപണ്ഡിതന് ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. ഇടത് കൈയിൽ അമ്പും വലത് കൈയിൽ വില്ലുമായി സർവാഭരണ ഭൂഷിതനായ രാംലല്ലയെ പ്രധാനമന്ത്രി നമസ്കരിച്ച് പുഷ്പാര്‍ച്ച നടത്തി. വായുസേനയുടെ ഹെലികോപ്റ്ററുകള്‍ അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി.
പ്രധാനമന്ത്രിക്ക് പുറമെ മോഹന്‍ ഭാഗവത്, യോഗി ആദിത്യനാഥ്, ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്രട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസും അംഗങ്ങളും ഗര്ഭഗൃഹത്തില് പ്രവേശിച്ചിരുന്നു. 11.30 ഓടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. 12 മണി കഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.