കൊച്ചി: രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്..
താൻ സർക്കാരിനെതിരായ വിമർശനങ്ങൾ ആണ് നടത്തിയതെന്നും അതിന് രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിൻ്റെ ദുരുപയോഗമാണെന്ന് ഹർജിയിൽ ചൂണ്ടി കാണിച്ചു. തൻ്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി വ്യക്തമാക്കി. ജസ്റ്റിസ് അശോക് മേനോൻ്റെ സിംഗിൾ ബഞ്ച് ഇന്ന് ഹർജി പരിഗണിക്കും. കേസിൽ ഐഷാ സുൽത്താനയ്ക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു.


