തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പുസ്തകള്‍ക്ക് അംഗീകാരം നല്‍കിയതായി മന്ത്രി വി.
ശിവൻകുട്ടി. ഒന്ന്, മൂന്ന്, അഞ്ച്,ഏഴ്, ഒൻപത് ക്ലാസുകളിലേയ്ക്കായി 173 പാഠപുസ്തകങ്ങളാണ് അംഗീകരിച്ചത്.
പത്ത് വര്‍ഷത്തില്‍ ഏറെയായി ഒരു പാഠ്യപദ്ധതി തന്നെയാണ് സംസ്ഥാനത്ത് പിന്തുടരുന്നത്. 2007 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കിയത്. മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലായാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയും ഭരണഘടന ആമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
അധ്യാപകര്‍ക്ക് പുതിയ പാഠ്യപദ്ധതി സംബന്ധിച്ച് പരിശിലനം നല്‍കും. സ്പെഷല്‍ റൂള്‍ പ്രകാരമാണ് അടുത്ത വര്‍ഷം മുതല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ മാറ്റങ്ങള്‍. കേന്ദ്രത്തിന്റെ പുസ്തകങ്ങള്‍ ഏതെങ്കിലും തരത്തില്‍ അംഗീകരിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ സംസ്ഥാനം സ്വന്തമായി പുസ്തകം ഇറക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.
ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന പാഠ്യപദ്ധതിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നവകേരള സൃഷ്ടിക്ക് ഉതകുന്ന തരത്തിലാണ് പുസ്തകങ്ങള്‍. വിദ്യാര്‍ഥികളില്‍ നിന്ന് ഉള്‍പ്പെടെ അഭിപ്രായം തേടിയശേഷം ഒന്നര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയതെന്നും മന്ത്രി വി. ശവൻകുട്ടി പറഞ്ഞു.