കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിയിറച്ചി വില. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്.
ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. ഒരു മാസം മുൻപ് 180 രൂപയായിരുന്നു ഒരു കിലോ ചിക്കന്റെ വില. എന്നാല്‍, നിലവില്‍ 240 രൂപയിലധികമാണ്.
കനത്ത ചൂടില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്ത് പോവുകയാണ്. ഉള്ളവയ്ക്ക് ആണെങ്കില്‍ തൂക്കം കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫാംഉടമകള് ഉദ്പാദനം കുറച്ചിരിക്കുകയാണ്. വില കൂടിയതോടെ കടകളില്‍ ഇറച്ചി വില്പന കുത്തനെ ഇടിഞ്ഞു.
റംസാൻ കാലം ആരംഭിക്കാൻ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇക്കാലയളവില്‍ ഉല്‍പ്പാദനം കൂടിയില്ലെങ്കില്‍ കോഴിയിറച്ചി വില വീണ്ടും ഉയരും. അതേസമയം കോഴിയിറച്ചി വില ക്രമാതീതമായി ഉയർന്നാല്‍ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങളുടെ വിലയും അനുപാതികമായി ഉയരാൻ സാധ്യതയുണ്ട്.