മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മൂവാറ്റുപുഴ തേനി റോഡ് വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ജർമ്മൻ സംഘം എത്തി. ജർമ്മൻ ബാങ്ക് ഇ എൻ .എസ് എക്സ്പേർട്ട് കഫിലോങ്ങ് ടൂപിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ചാലിക്കടവ് റോഡ് മുതൽ പെരുമാംകണ്ഡം വരെയുള്ള റോഡുകളിൽ പരിശോധന നടത്തിയത്. പദ്ധതിയുടെ ഡിപിആര്‍ പരിശോധിച്ച സംഘം കാതലായ മാറ്റങ്ങള്‍ വരുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ വിവിധ വകുപ്പ് തലവൻമാരടക്കമുളള ഉന്നതതല യോഗ ശേഷം തീരുമാനമെടുക്കുമെന്ന് സംഘം അറിയിച്ചു.
വലിയ വികസന മുന്നേറ്റത്തിന് ഉതകുന്ന തരത്തിൽ റോഡിന്റെ രൂപകൽപ്പനയിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ഉന്നതതല യോഗത്തിൽ എംഎൽ എ ആവശ്യപെട്ടിരുന്നു. മൂവാറ്റുപുഴ – തേനി റോഡ് വീതിയുള്ളതാണ്. നിലവില്‍ അനുവദിച്ചിട്ടുള്ള റോഡ് ടാറിംഗ് മാത്രം കൊണ്ട് ഈ റോഡിന് വേണ്ടത്ര പ്രയോജനം ലഭിക്കില്ലെന്നും മറിച്ച് ഈ റോഡ് വലിയ സാധ്യതയുള്ളതാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥരെ എംഎല്‍എ ബോധ്യപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതിനായി കെ.എസ്.ടി.പിയുടെ സിഇ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ട് റോഡുകളിലും പരിശോധന നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ജർമ്മൻ പരിശോധക സംഘം സ്ഥലത്തെത്തിയത്.
കെ.എസ്.ടി.പി ചീഫ് എഞ്ചിനിയർ ഡാർലിൻ സി.ഡിക്രൂസ്, സൂപ്രണ്ടിംഗ് എഞ്ചിനിയർ എൻ. ബിന്ദു, എക്സി : എഞ്ചിനിയർ സിനിമാത്യു, അസി:എക്സി : എഞ്ചിനിയർ
സിൻന്റോ വി.പി, പ്രൊജക്ട് കൺസൾട്ടന്റ് ടീം ലീഡർ സുബ്രഹ്മണ്യൻ തൊമ്മി , ലൂയിസ് ബെർഗർ, ജാവേദ് ഗൗലം, മണി കണ്ഡൻ ,ഡി.ആർ. ഇ ടി. റാം ബാബു, എസ്. ക്യു. എം. ഇ വെങ്കിട് പ്രസാദ്, എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു