തിരുവനന്തപുരം: കാനം രാജേന്ദ്രൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയതെന്നും അദ്ദേഹത്തിന്റെ മരണം ഉള്‍ക്കൊള്ളാൻ കഴിയുന്നില്ലെന്നും മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.
“കാനവുമായി അരനൂറ്റാണ്ട് കാലത്തെ വൈകാരിക ബന്ധമുണ്ട്. അദ്ദഹം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുമ്പേള്‍ ഞാൻ ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. അന്നുമുതല്‍ തുടങ്ങിയ വ്യക്തിബന്ധമാണ്.
കാല് മുറിച്ചശേഷം ഞാൻ പോയി കണ്ടിരുന്നു. അന്ന് അദേഹം ഉന്മേഷവാനായിരുന്നു. അദ്ദേഹം നമ്മളെ വിട്ടുപോകുമെന്ന് കരുതിയില്ല. നാളെ ആശുപത്രിയില്‍ പോയി കണ്ട് സംസാരിക്കാൻ വന്ദേഭാരതില്‍ ബുക്ക് ചെയ്തിരുന്നു. അദ്ദേഹം നമ്മളെക്കാള്‍ മുമ്പേ പോയി’.-പന്ന്യം രവീന്ദ്രൻ പറഞ്ഞു.