കൊച്ചി: രപിറവം പള്ളിയിൽ നിന്നും യാക്കോബായ വിഭാഗത്തെ പുറത്താക്കി പിറവം പള്ളി സർക്കാർ ഏറ്റെടുത്തു. വിഷയത്തില്‍ സർവകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുമെന്നും യാക്കോബായ വിഭാഗം അറിയിച്ചു.
പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പൊലീസുമായി സഹകരിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. പള്ളിക്ക് സമീപത്ത് നിന്ന് പിരിഞ്ഞ് പോകാമെന്ന് വിശ്വാസികളോട് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് പിറവം പള്ളിയില്‍ ജില്ലാ കളക്ടര്‍ നടപടികൾ പൂർത്തിയാക്കിയത്. പ്രതിഷേധമുയര്‍ത്തിയ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അറസ്റ്റിലായ യാക്കോബായ വിഭാഗം മെത്രാന്മാരും വൈദികരും പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് എപ്പോൾ കൈമാറണമെന്ന് കോടതി നിർദ്ദേശം കൂടി പരിഗണിച്ച ശേഷം തീരുമാനിക്കും.