കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ ടാൻസാനിയൻ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തിൽനിന്ന് കൊക്കെയിൻ ഗുളികകൾ പൂർണമായും പുറത്തെടുത്തു.വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തിൽ നിന്ന് 1.342 കിലോ വരുന്ന 95 കൊക്കയിൻ ഗുളികകളാണ് പുറത്തെടുത്തത്. ഇതിന് വിപണിയിൽ 13 കോടി രൂപ വില വരും.
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഇവരെ ഇക്കഴിഞ്ഞ 16 നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് യൂണിറ്റ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തിൽ നിന്ന് 19 കോടി വില വരുന്ന 1.945 കിലോ കൊക്കയിനാണ് പുറത്തെടുത്തത്ഇരുവരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി പഴവർഗങ്ങൾ നൽകി വയറിളക്കിയാണ് കൊക്കെയിൻ പുറത്തെടുത്തത്.