കല്‍പ്പറ്റ : കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ നൈജീരിയൻ സ്വദേശി അറസ്റ്റില്‍.നൈജീരിയൻ സ്വദേശി കെന്ന മോസസിനെ ബെംഗളൂരുവില്‍ നിന്നാണ് കല്‍പ്പറ്റ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് കല്‍പ്പറ്റ പുഴമുടി സ്വദേശിനിയുടെ 17 ലക്ഷം രൂപയാണ് ഇയാള്‍ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്.
കാനഡയിലെ ആശുപത്രിയില്‍ ഒഴിവുണ്ടെന്ന് പറഞ്ഞ് ഒരു മെയിലാണ് യുവതിയ്ക്ക് ആദ്യം ലഭിച്ചത്. താങ്കളുടെ യോഗ്യതകള്‍ ജോലിക്ക് ഇണങ്ങുന്നതാണെന്നും അപേക്ഷിക്കാമെന്നുമായിരുന്നു അറിയിപ്പ്. ഇത് പ്രകാരം പരാതിക്കാരി അപേക്ഷിച്ചു.
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കണമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. ടിക്കറ്റ് എടുത്തതിനു ശേഷവും വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഏറെ സാഹസികമായാണ് പോലീസ് പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. കെന്ന മോസസ് യുവതിയെ വാട്സാപ്പില്‍ ബന്ധപ്പെട്ടിരുന്നു.
മെറ്റയ്ക്ക് അപേക്ഷ നല്കി വാട്സാപ്പ് നമ്ബറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് ഇയാള്‍ സാധനങ്ങള്‍ വാങ്ങിയിരുന്നു.
സാധനങ്ങള്‍ ഡെലിവറി ചെയ്ത സ്ഥലം ചോദിച്ചറിഞ്ഞ് പ്രതിയുടെ ലൊക്കേഷൻ പോലീസ് ഉറപ്പാക്കി. തുടര്‍ന്ന് ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്തുവച്ചു സാഹസികമായാണ് ഇയാളെ പിടികൂടുകയായിരുന്നു.
മതിയായ രേഖകകള്‍ ഇല്ലാതെയാണ് പ്രതി ഇന്ത്യയില്‍ താമസിച്ചിരുന്നതെന്നാണ് വിവരം. വിശദമായി പരിശോധിക്കുന്നതായി വയനാട് എസ്പി അറിയിച്ചു.
തട്ടിയെടുത്ത പണത്തിന്റെ ഭൂരിഭാഗവും നൈജീരിയയിലെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


