സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ടുവന്ന് സിപിഐഎമ്മിനെ തകർക്കാൻ ആകില്ല. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വിവാദമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. പല ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്നിട്ടുണ്ട്. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടി കൃത്യമായ നിലപാട് വ്യക്തമാക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടി ക്ഷീണിക്കപ്പെടും എന്നാണ് വിവാദങ്ങൾ കൊണ്ടുവരുന്നവർ കരുതുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അവതാരങ്ങൾക്ക് പാർക്കിക്കുള്ളിൽ സ്വാധീനമില്ല. അവതാരങ്ങൾ അല്ല പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവതാരങ്ങൾ കുറച്ചുനാൾ കാര്യങ്ങൾ പറഞ്ഞു നടക്കും പിന്നീട് കാര്യമില്ല എന്ന് മനസ്സിലാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

