പ്ലാച്ചിമടയിൽ കോക്ക കോളയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി.ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.
ഇന്നലെ ഫാക്ടറിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി, ആർഡിഒ എസ്.ശ്രീജിത്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകൾ കൈമാറി.ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ചിൽ റവന്യൂവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു.ഭൂമി റവന്യു വകുപ്പിന്റെ രേഖകളിലായതോടെ ഇനി സർക്കാരാണ് എന്തു പദ്ധതി നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടത്. കർഷക കമ്പനി (ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി) ഉൾപ്പെടെയുള്ള പദ്ധതികൾ ആലോചനയിലുണ്ട്.