കൊച്ചി: എറണാകുളം എളമക്കരയിൽ ആറ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. പീഡന വിവരം മറ്റാർക്കെങ്കിലും അറിയാമായിരുന്നോ എന്നതിലും വ്യക്തത വരുത്തും.
കഴിഞ്ഞദിവസമാണ് ആറുവയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത്. പെൺകുട്ടി ഒരുവർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു.
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും പീഡനം നടന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തത്.


