ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി ഭാഗത്ത് ഫുട്ബോൾ മത്സരത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മത്സരത്തിൽ സെൻ്റ് തോമസ് കോഴഞ്ചേരി സ്കൂളിലെ ടീം ജേതാക്കളായി. ഇതിനെ ചൊല്ലിയായിരുന്നു വിദ്യർത്ഥികളുടെ കൂട്ടയടി. അധ്യാപകരും പ്രദേശവാസികളും പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും കൂട്ടത്തല്ല് തുടർന്നു. സംഭവത്തിൽ കേസ് എടുത്തിട്ടില്ല. വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പ്രത്യേക വകുപ്പ് റിപ്പോർട്ട് നൽകുമെന്നാണ് റിപ്പോർട്ടുകൾ.