നാളെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടക്കും. 15 പെൺ ആനകളടക്കം 70 ആനകളാണ് ഈ വർഷത്തെ ആനയോട്ടത്തിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ ആനയൂട്ടിന് എത്തുന്നത്.കർക്കിടകം ഒന്നിന് പുലർച്ചെ അഞ്ചിന് തന്ത്രി പുലിയന്നൂർ ക്ഷേത്രം ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതിഹോമത്തോടെ ആനയൂട്ടൽ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ6.45 നു ദീപാരാധന നടക്കും. 9.30 മണിയോടെ ആനയൂട്ട് ആരംഭിക്കും. ഇത്തവണ എഴുപത് ആനകൾ പങ്കെടുക്കും. 15 ആനകൾ ആനക്കൂട്ടത്തിൻ്റെ ഭാഗമായി. തുടർന്ന് ഒരു മാസത്തോളം ആനകൾക്ക് ചികിത്സ നൽകും. ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിടും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴിയാണ് ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയെന്നും നീരിൽ ഉള്ള ആനകളെ ഒഴിവാക്കിയിട്ടുണ്ടെന്നും വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി കെ ഹരിധരൻ പറഞ്ഞു.