ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കാസർകോട് ചിറ്റാരിക്കലിൽ ആക്രമണത്തിന് ഇരയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ അരുൺകുമാർ. ബൈക്കിൽ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം വീണ്ടും വാഹനമിടിപ്പിക്കാൻ ശ്രമിച്ചു. മാരിപ്പുറത്ത് ജോസഫിന്റെ മകന് സന്തോഷിനെതിരെയാണ് കേസ്. ജോസഫിന്റെ വീട്ടിലെ മീറ്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സന്തോഷ് ഒളിവിലാണ്.
ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചുവെന്നും അരുൺ പറഞ്ഞു. കേടായ മീറ്റർ മാറിയതിൽ പ്രതി സന്തോഷ് പ്രകോപിതനായെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നും അരുൺ പറഞ്ഞു.മീറ്റര്‍ മാറ്റാനുള്ള ശ്രമത്തിനിടെ ജോസഫുമായി തര്‍ക്കമുണ്ടായിരുന്നു. ജീപ്പില്‍ പിന്നാലെ എത്തിയ മകന് സന്തോഷാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അരുണ്‍കുമാറിനെ ഇടിച്ചുവീഴ്ത്തിയതിനുശേഷം മര്ദ്ദിച്ചത്ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. പരിക്കേറ്റ അരുൺകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.